ലഹരിമരുന്ന് കേസില്‍ എന്‍ സി ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്‍റെ പേരില്ലെന്ന് ആര്യന്‍ ഖാന്‍ കോടതിയില്‍ വാദിച്ചു. കേസ് പരിഗണിച്ച കോടതി എന്‍ സി ബിയോട് മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് ഈ മാസം 13-ലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
സാർ നിങ്ങൾ എന്നെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനായി ചിത്രീകരിച്ചു. ഞാൻ മയക്കുമരുന്ന് കടത്താൻ പണം നൽകുന്നു എന്ന് പറയുന്നു. ഈ ആരോപണങ്ങൾ അസംബന്ധമാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ
ആര്യന് ഖാന്‍റെ വെബ് സീരിസിന് ഇതുവരെ പേര് ഇട്ടിട്ടില്ല. എന്നാല്‍ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആര്യൻ ഖാൻ സിനിമ രംഗത്ത് സജീവകമാകുന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാൻ അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു
കപ്പലിലെ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് അന്വേഷണ സംഘം പ്രധാന പിഴവായി ചൂണ്ടിക്കാണിക്കുന്നത്. ആര്യന്‍ മയക്കുമരുന്ന് കൈവശം വച്ചിരുന്നില്ലന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി
അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്‍റെ അഭ്യര്‍ത്ഥന. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദില്ലിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.
ആഡംബര കപ്പലില്‍ നടന്ന ലഹരിപാര്‍ട്ടിയിലേക്ക് മന്ത്രി അസ്ലം ഷെയ്ഖിനെയും, മറ്റ് പല മന്ത്രിമാരുടെ മക്കളെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് എന്‍ സി പി നേതാവും മന്ത്രിയുമായ നവാബ് മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസ്ലം ഷെയ്ഖിന്‍റെ വെളിപ്പെടുത്തല്‍.
ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തി. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തൽ.
സമീര്‍ വാങ്കഡെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലികും രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, ഭാര്‍ത്തി സിംഗ് എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നായിരുന്നു നവാബ് മാലിക് ആരോപിച്ചത്.
കോടതിയില്‍ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണം. എല്ലാ വെളളിയാഴ്ച്ചകളിലും എന്‍സിബി ഓഫീസില്‍ ഹാജരാകണം. വിചാരണകള്‍ക്കും അന്വേഷണത്തിനും ഹാജരാകണം. രാജ്യം വിടരുത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ പതിനാല് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ആര്യന് ജാമ്യം അനുവദിച്ചത്.
ഒക്ടോബർ രണ്ടിനാണ് ആര്യൻഖാനെയും സുഹൃത്തുക്കളെയും കപ്പലിലെ ലഹരി പാർട്ടിക്കിടെ എൻസിബി അറസ്റ്റ് ചെയ്തത്. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യൻ ഖാനെ കസ്റ്റഡിയിൽ (Custody) എടുത്തിട്ടുള്ളതെന്നും ഇത് ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണെന്നും ആര്യൻ ഖാനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി പറഞ്ഞു
ആര്യന്‍ ഖാന്‍റെ കൈയില്‍ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം പറഞ്ഞിരുന്നു. ഇതിന്‍റെ അര്‍ഥം ആര്യന്‍ ഖാനെ തെറ്റായ രീതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ്. ചെറിയ അളവില്‍ ലഹരി മരുന്ന് കൈവശം വെച്ചുവെന്ന കേസുകളില്‍ ജയിലേക്ക് അയക്കുന്നതിന് പകരം പുനരധിവാസം കേന്ദ്രങ്ങളില്‍ അയക്കുന്നതാണ് നല്ലത്.
അതേസമയം, ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
കോഴ വാങ്ങിയെന്ന ആരോപണം തള്ളിയ വാങ്കെഡെ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ തടയണമെന്നും സെഷന്‍ കോടതിയോട് അവശ്യപ്പെട്ടു. ഈ കേസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും വാങ്കഡെ കോടതിയെ അറിയിച്ചു. അതോടൊപ്പം, കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകര്‍ സെയ ലിന്‍റെ സത്യവാങ്മൂലം പരിഗണിക്കരുതെന്ന അപേക്ഷയും കോടതി തള്ളി. കോടതി നടപടിയും സമീര്‍ വാങ്കഡെക്ക് തിരിച്ചടിയായിരിക്കുകയാണ്.
ആര്യന്‍ ഖാന്‍ കേസ് അന്വേഷിക്കുന്ന പ്രൈവറ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കെ. പി. ഗോസാവിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ പ്രഭാകര്‍ സെയ്ല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വാങ്കഡെയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കെ.പി. ഗോസാവിയും വാങ്കഡെയും ചേര്‍ന്ന് കേസില്‍
ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതി വരെയുമായിരുന്നു ആര്യന്‍റെ കസ്റ്റഡി നീട്ടിയത്.
കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ, ഐസൊലേഷന്‍ പിരിയഡ് അവസാനിപ്പിച്ച് ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
ബൈജൂസ് ആപ്പിന്‍റെ കേരളത്തിനു പുറത്തുള്ള ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍. 2017 മുതലാണ് ഷാരൂഖ് ഖാൻ ബൈജൂസിന്‍റെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുത്തത്. ഷാരൂഖിന്‍റെ വൻ സ്പോൺസർഷിപ്പ് ഡീലുകളിലൊന്നാണ് ബൈജൂസ് ആപ്പുമായുള്ളത്. ഷാരൂഖ് ഖാന്‍റെ ബ്രാൻഡ് നിലനിർത്താൻ
കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലേക്കും രണ്ടു സ്ത്രീകളെ ബൈഖുള ജയിലിലേക്കും മാറ്റി. ലഹരിമരുന്ന് കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷ നല്‍കും.
ആഡംബര കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ച കേസില്‍ വിദേശ പൗരനടക്കം ഇതുവരെ 18 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി ഒക്ടോബര്‍ 11 വരെ നീട്ടാനുള്ള എന്‍സിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ഇന്നലെയാണ് ആര്യന്‍ ഖാന്റെ കസ്റ്റഡി അവസാനിച്ചത്. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്
'ക്രേ ആർക്ക്' എന്ന പേരില്‍ ഫാഷൻ ടി വിയാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി ഒരുക്കിയിരുന്നത്. മിയാമിയിൽ നിന്നുള്ള ഡി.ജെ സതാൻ കോലേവ്, ബുൽസിയ ബ്രോൺകോട്ട്, ദീപേഷ് ശർമ്മ എന്നിവരുടെ പരിപാടികൾ ആദ്യദിവസവും, രണ്ടാം ദിവസം ഒരു മണി മുതൽ എട്ട് മണി വരെ ഐവറികോസ്റ്റിൽ നിന്നുള്ള ഡി.ജെ കോഹ്റ, മൊറോക്കൻ കലാകാരൻ കയാസയും പരിപാടിയുമാണ് ഒരുക്കിയിരുന്നത്.